വായില്‍ക്കുരുങ്ങിമുറിഞ്ഞൊരു
കല്ലിനെ
കയ്യില്‍ത്തിരിച്ചെടുത്തലറുന്നൊരതിഥി
കുറ്റബോധത്താല്‍
തലകുനിക്കുന്നു കല്ല്
കൂടെ
വന്നവരാരും പിന്തിരിയാതെ
അന്നനാളത്തിലൂടൂര്‍ന്നുപോയി.
മനേജരെത്തുന്നു,
വെയ്‌റ്ററും,
ഉള്ളിലെ
വെപ്പുകാര്‍,
പോലീസ്,
ഫുഡ്
ഇന്‍സ്പെക്ടറും.
കുറ്റവിചാരണ
തുടങ്ങുന്നു,
തെറ്റിന്റെ
ഉറവിടം
തേടി പഴിചാരലിന്റെ
പാത
വകഞ്ഞു വകഞ്ഞു നോക്കി.
പെട്ടെന്നു
തെറ്റേറ്റു പറയുന്നു കല്ല്-
"ഞാനോ
വയലില്‍ കിടന്നവന്‍
ഭൂവിന്റെ
ഉയിരാകുമുര്‍വ്വരതയില്‍
ജലം
കോരി
നിറച്ചു ഞങ്ങള്‍ കിടക്കവേ
ഒരു
നാളൊരു വിത്തുവന്നു വീണു.
പിന്നെ
അതിന്റെ വേരൊഴുകിയിറങ്ങി
ഞങ്ങളില്‍
ഇക്കിളിത്തിരകളായി
അവനിലീ
വാല്‍സല്യമേകിയല്ലോ
ഇലകളെ,
നാമ്പിനെ,
കതിരിനെക്കണ്ട്
കണ്‍
നിറഞ്ഞവിടെ ഞങ്ങള്‍ കിടന്നു.
പിന്നെ
ആ ചെടിയിലൊരു കതിര് വന്നു
അവളിലും
പാല്‍ നിറച്ചേകിയീ വാല്‍സല്യം.
പൊന്‍കതിരൊരു
നാള്‍ ധാന്യമണികളായ്
വേര്‍പെട്ടു
പോരവേ പിരിയുവാനാകാതെ
അറിയാതെ
ഞാന്‍ പിന്തുടര്‍ന്നൂ
നാടുകള്‍,
നാഴിക,
നാളുകള്‍
മാറവേ
കതിരന്നമായി
രസനയില്‍ കുതിരവേ
ഞാനൊരു
ശാപമായ് സര്‍,
മാപ്പ്
!”
No comments:
Post a Comment