"കന്യാകുമാരിയില്‍ നീയെന്തു കണ്ടു ബാലേ?
അസ്തമയത്തിന്റെ രക്താഭയില്‍ തിളങ്ങുന്ന സൂര്യനെ?
മേഘങ്ങളെ ? ചെന്തിരകളെ ?
കന്യാകുമാരിയില്‍ നീയെന്തു കണ്ടു ?"
"കന്യാകുമാരിയില്‍ ഞാന്‍ കണ്ടതൊരു രക്ത
സൂര്യനെയല്ല, മേഘങ്ങള്‍, തിരകളെയുമല്ല
ഞാനൊരു മണിമാല വിറ്റു നടക്കുന്ന
കാക്കക്കറുമ്പിയാം പെണ്‍കിടാവിന്‍റെ
ഗദ്ഗദം കണ്ടു നിന്നു- അവളുടെ
കുങ്കുമച്ചെപ്പു വെന്മണലില്‍ ചിതറവേ
മിഴി കലങ്ങി ചോന്ന സൂര്യന്‍ കണ്ണുനീര്‍
തിരകളില്‍ മാഞ്ഞുപോയി!"
No comments:
Post a Comment